Thursday, July 8, 2021

ഒരു പന്തിയിലെ പല വിളമ്പ്

 

ഇന്ത്യാ മഹാരാജ്യത്ത് ഒരു നിയമം പ്രയോഗത്തിൽ വരുന്നത് ആളും തരവും നോക്കിയാണ്..

കോവിഡ് ലോക്ക് ഡൗണിൽ സാധാരണക്കാരന്റെ കടയാണെങ്കിൽ ഭയങ്കര നിയന്ത്രണമാണ്.. സർക്കാർ വക കള്ളുകച്ചവടത്തിന് കൊറോണ വരില്ലാത്രേ.

മരിച്ച വീട്ടിൽ 20 പേരിൽ കൂടാൻ പാടില്ല, പക്ഷേ വി ഐ പികൾക്കും രാഷ്ട്രീയക്കാർക്കും ഈ എണ്ണം ബാധകമല്ല.. ഇന്നലെ മരിച്ച ഒരു ആദ്ധ്യാത്മിക നേതാവിന്റെ അടക്കിന്റെ പടം ഇന്ന് മനോരമയിൽ വന്നിരിക്കുന്നത് നിങ്ങൾക്ക് എണ്ണി നോക്കാം.. കുറഞ്ഞത് 58 തല കാണാം.. സത്യപ്രതിജ്ഞയോ സ്ഥാനാരോഹണമോ ആണെങ്കിൽ ആയിരം പേരായാലും കുഴപ്പമില്ല.

പ്രായം ചെന്ന ഒരു പുരോഹിതനെ ഇല്ലാക്കഥകളുടെ പേരിൽ ജയിലിൽ ഇട്ട് കൊന്ന വാർത്ത ഇന്നലെ കണ്ടു.. വെള്ളം കടിക്കുന്ന പേപ്പർ കുഴൽ പോലും നൽകാതെ അദ്ദേഹത്തെ ശിക്ഷിച്ചപ്പോൾ , പാർലമെന്റാക്രമണം നടത്തിയ, കോടതി മുറിയിൽ പോലും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവർക്ക് ജാമ്യം നൽകിയ നാടാണിത്..

പട്ടിണിയും പരിവട്ടവുമായി കഴിയുന്നവന് സഹായം നൽകണമെങ്കിൽ പോലും ജാതി നോക്കി മാത്രം നൽകുന്ന നാടാണിത്

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളും സ്വാത്രന്ത്ര്യവുമൊക്കെ ജാതിയും രാഷ്ട്രീയവും പിടിപാടും അനുസരിച്ചാക്കിക്കൊണ്ടുള്ള അനുബന്ധങ്ങൾ വല്ലതുമുണ്ടോ? പാസാക്കുന്നത് രഷ്ട്രീയക്കാരാവുമ്പം അതിന് സാധ്യതയില്ലാതില്ല...

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

No comments:

Post a Comment